ഇസ്രയേൽ- ഹമാസ് ആക്രമണം; പലസ്തീനെ പിന്തുണച്ച് ഇറാൻ

ഇസ്രയേലിന് നേരെ നടക്കുന്ന പലസ്തീന്‍ ഗ്രൂപ്പ് ഹമാസിന്റെ ആക്രമണത്തില്‍ അപലപിച്ച് ലോകരാജ്യങ്ങള്‍. സമീപവര്‍ഷങ്ങളില്‍ ഇസ്രയേലിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഹമാസ് ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ഗാസ മുനമ്പില്‍ നിന്ന് നടത്തിയ റോക്കറ്റ് ആക്രമണത്തിന് പിന്നാലെ നഗരപ്രദേശങ്ങളിലേക്ക് കടന്ന തോക്കുധാരികള്‍ ഉള്‍പ്പെട്ട സംഘം ഇരുപതിലധികം പേരെ കൊലപ്പെടുത്തി.

ഇസ്രയേലിന് നേരയുണ്ടായ റോക്കറ്റ് ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ബെല്‍ജിയം പ്രതികരിച്ചു. ആക്രമണവും ഭീകരതയും ദുരിതം കൂട്ടാനേ സഹായിക്കൂ എന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രി ഹജ്ജ ലഹ്ബീബ് എക്‌സില്‍ കുറിച്ചു. യുദ്ധം ബാധിക്കുന്ന എല്ലാവര്‍ക്കുമൊപ്പം രാജ്യം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply