കോഴിക്കോട്: വിദഗ്ധസമിതിയുടെ നിർദേശങ്ങൾ അനുസരിച്ച്, കോഴിക്കോട് ജില്ലയിൽ നിപ ജാഗ്രജാഗ്രത പൂർണമായും പിൻവലിക്കാനായിട്ടില്ലെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സനായ ജില്ലാ കലക്ടർ എ ഗീത അറിയിച്ചു.
ഈ സാഹചര്യത്തിൽ ഒക്ടോബർ ഒന്ന് വരെ അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കേണ്ടതാണെന്ന് കലക്ടർ ഉത്തരവിട്ടു.
സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക്,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്നും അറിയിച്ചു.