സൗദിയിലെ മരുഭൂമി പ്രദേശമായ ഉറൂഖ് ബനീ മആരിദ് സംരക്ഷിത മേഖല യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംനേടി. ഇതോടെ യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ സൗദി കേന്ദ്രങ്ങളുടെ എണ്ണം ഏഴ് ആയി. ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമാണ് ഈ മേഖല . റിയാദിൽ നടക്കുന്ന യുനസ്‌കോയുടെ 45-ാം സെഷനിനാണ് ഉഖൂഖ് ബനീ മആരിദിനെ പൈതൃക പട്ടികയിൽ ചേർത്തത്.
ഉറൂഖ് ബനീ മആരിദ് സൗദിയുടെ സംരക്ഷിത മേഖലയിലാണ്. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമികളിലൊന്നാണ് അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുഭാഗത്ത് വ്യപിച്ച് കിടക്കുന്ന മണൽക്കടൽ എംപ്റ്റി ക്വാർട്ടർ എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഈ മരുഭൂമി പ്രദേശത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഉറുഖ് ബനീ മആരിദ് റിസർവ്.
മരുഭൂമി ജീവികളാൽ ജൈവ സമ്പന്നമാണ് ഈ പ്രദേശം. സൗദി അടക്കമുള്ള അറബ് മേഖലയിലെ വിവിധ തരം ജീവികളുടെ പരിണാമത്തിന്റെ തുടക്കം ഇവിടെ നിന്നുമാണ്. നിലവിൽ സൗദിയിലെ സംരക്ഷിത വനമേഖലയാണ് ഈ പ്രദേശം. നിലവിലെ കണക്ക് പ്രകാരം 120-ലധികം തദ്ദേശീയ സസ്യജാലങ്ങൾ ഇവിടെയുണ്ട്. ഇവയുടെ നിലനിൽപ്പിന് വേണ്ടതെല്ലാം ഭരണകൂടം ചെയ്തു വരുന്നു. ഇതെല്ലാം പരിഗണിച്ചാണ് യുനസ്‌കോ പട്ടികയിലേക്ക് ഉറുഖ് ബനീ മആരിദ് ഇടം നേടിയത്.