വിവാദങ്ങളിൽ മുങ്ങി തമിഴകം…… ആകാംഷയോടെ ആരാധകർ

തെന്നിന്ത്യയിൽ വിജയ് ചിത്രത്തോളം കാത്തിരിപ്പുയർത്തുന്ന സിനിമകൾ വേറെ ഉണ്ടോ എന്നത് സംശയമാണ്.പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ അദ്ദേഹം കെട്ടിപ്പടുത്തത് ഒട്ടനവധി ആരാധക കൂട്ടത്തെയാണ്. കേരളത്തിലടക്കം വൻവരവേൽപ്പാണ് വിജയ് ചിത്രങ്ങൾക്ക് ലഭിക്കുക. കൂടാതെ ഒട്ടനവധി ഫാൻ ​ഗ്രൂപ്പുകളും വിജയ്ക്ക് കേരളത്തിലുണ്ട്. നിലവിൽ ലിയോ എന്ന ചിത്രത്തിനായാണ് ആരാധക കാത്തിരിപ്പ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 19ന് തിയറ്ററിൽ എത്തും. ഈ അവസരത്തിൽ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയുടെ ഒരു അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.

ചിത്രത്തിന്റെ പ്രൗഢ ​ഗംഭീരമായ ഓഡിയോ ലോഞ്ച് ഈവന്റുമായി ബന്ധപ്പെട്ടാണ് വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് . സെപ്റ്റംബർ 30ന് ഓഡിയോ ലോഞ്ച് നടക്കുമെന്ന് ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലൻ ട്വീറ്റ് ചെയ്യുന്നത്. എന്നാൽ എവിടെ വച്ചാകും പ്രോ​ഗ്രാം സംഘടിപ്പിക്കുക എന്ന കാര്യത്തിൽ വ്യക്തവന്നിട്ടില്ല.

തുടക്കം മുതൽ തന്നെ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്. അഞ്ച് പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി മത്സര രം​ഗത്തുണ്ടായിരുന്നത്. ഒടുവിൽ വിതരണാവകാശം ഗോകുലം ഗോപാലൻ സ്വന്തമാക്കിയിരിന്നു

സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ ആണ് ചിത്രം നിർമിക്കുന്നത്. കമൽ ഹാസനെ നായകനാക്കി ഒരുക്കിയ ‘വിക്രം’ എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ലിയോ’യ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ഓഡിയോ ലോഞ്ച് തിയതി വന്നതിന് പിന്നാലെ വിജയ് ഫാൻസിനിടയിൽ ഒരു ചർച്ച നടക്കുകയാണ്. ചടങ്ങിൽ രജനികാന്തിന്റെ ‘കാക്ക- പരുന്ത്’പരാമർശത്തിന് വിജയ് മറുപടി കൊടുക്കുമെന്നാണ് ഇവർ പറയുന്നത്.

സൂപ്പർ ഹിറ്റ് ചിത്രം ജയിലറിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ വച്ച്, “പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അത്തരത്തില്‍ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. എന്നാല്‍ പരുന്ത് അതിനോട് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. ഞാന്‍ ഇത് പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ലെന്ന് രജനി പറഞ്ഞു. നമ്മള്‍ നമ്മുടെ പണിയുമായി മുന്നോട്ട് പോകണം”,എന്നാണ് രജനികാന്ത് പറഞ്ഞത്.

ഇതിന് പിന്നാലെ വലിയ ചർച്ചകളും തമിഴ്നാട്ടിൽ അരങ്ങേറി. വിജയിയെ കുറിച്ചാണ് രജനികാന്ത് പറഞ്ഞെന്ന തരത്തിലുള്ള പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. സൂപ്പർതാര പദവിയിലേക്ക് വിജയിയെ ഉയർത്തുന്നതിനെതിരെ ആണ് ഇതെന്നും പ്രചാരണം നടന്നു. തമിഴ്നാട്ടിലെ സൂപ്പർ സ്റ്റാർ ആര് ? എന്ന തരത്തിലും ചർകൾക്ക് തുടക്കമായി. എന്തായാലും ഇതിന് മറുപടി വിജയിയുടെ സ്ഥിരം പ്രസം​ഗത്തിൽ ഉണ്ടാകുമോ ഇല്ലയോ എന്ന് കാത്തിരുന്ന തന്നെ കാണണം.

Leave A Reply