‘എം വി ഗോവിന്ദന് ഓർമ്മക്കുറവ്’; ഷംസീർ മാപ്പ് പറഞ്ഞില്ലെങ്കിൽ വർഗീയ വാദിയെന്ന് വിലയിരുത്തുമെന്ന് വി മുരളീധരൻ
തൃശൂര്‍: ഗണപതിയെ മിത്ത് എന്ന് വിളിച്ച നിയമസഭാ സ്പീക്കർ മാപ്പ് പറയണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. മാപ്പ് പറഞ്ഞില്ലെങ്കിൽ സ്പീക്കർ എ എൻ ഷംസീറിനെ വർഗീയ വാദിയാണെന്ന് വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഓർമ്മക്കുറവുണ്ടെന്നും വി മുരളീധരൻ പരിഹസിച്ചു.
അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാൻ എം വി ഗോവിന്ദൻ തയാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഷംസീർ സ്പീക്കറായിരിക്കുന്നതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയും ഗണപതിയും വോട്ടിനുള്ള വഴികളില്ലെന്ന് പറഞ്ഞ വി മുരളീധരൻ, സുരേന്ദ്രൻ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.