പോക്സോ കേസിൽ പ്രതിയെ മാറ്റി, മുൻ ഡിവൈഎസ്പിക്ക് പ്രതിഫലമായി റിസോർട്ട് നൽകി: പെൺകുട്ടിയുടെ രണ്ടാനച്ഛന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയെ മാറ്റിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ രണ്ടാനച്ഛൻ. സിപിഎം മുൻ എംഎൽഎ ജോർജ് എം തോമസിനെതിരെ നേരത്തെയും ആരോപണം ഉയർന്നിരുന്നു. പൊലീസിന്റെ സഹായത്തോടെ പ്രതിയെ മാറ്റിയെന്നും മുൻ ഡിവൈഎസ്‌പിയാണ് കേസ് അട്ടിമറിക്കാൻ സഹായിച്ചെന്നും പ്രതിഫലമായി റിസോർട്ട് നൽകിയെന്നും രണ്ടാനച്ഛന്റേതായി പുറത്ത് വന്ന ശബ്ദരേഖയിൽ പറയുന്നു.

പോക്സോ കേസില്‍ ഇരയായ പെൺകുട്ടിയുടെ മൊഴി മാറ്റാൻ വലിയ വീട് വാഗ്ദാനം ചെയ്ത ശേഷം ചെറിയ വീടാണ് നൽകിയതെന്നും മാസം പതിനായിരം രൂപ വീതം നൽകാമെന്നും യഥാർത്ഥ പ്രതികൾ വാഗ്ദാനം ചെയ്തുവെന്നും ശബ്ദരേഖയിൽ പറയുന്നു. പോക്സോ കേസില്‍ കൂട്ടുനിന്നുവെന്ന കുറ്റത്തിനു ശിക്ഷിക്കപ്പെട്ട് ജയിലിലാണ് ഇപ്പോൾ രണ്ടാനച്ഛൻ. കേസിൽ ജയിലിൽ കഴിയുന്നതിനിടെ പരോളില്‍ പുറത്തിറങ്ങിയ ഇയാൾ ഒരു സുഹൃത്തിനോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

 

Leave A Reply