ചുരാചന്ദ്പൂരിൽ അടുത്തിടെ നടന്ന വംശീയ സംഘട്ടനത്തെ തുടർന്ന് പലായനം ചെയ്യുകയും ബിഷ്ണുപൂരിലെ മൊയ്റാംഗിലെ ദുരിതാശ്വാസ ക്യാമ്പിൽ അഭയം പ്രാപിക്കുകയും ചെയ്തവരടക്കമുള്ളവർക്കെതിരെയാണ് ആയുധധാരികൾ വെടിവെപ്പ് നടത്തിയത്. അക്രമത്തെത്തുടർന്ന്, അധികാരികൾ പ്രദേശത്ത് 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തുകയും മറ്റ് പല ജില്ലകളിലും കർഫ്യൂ ഇളവ് കുറയ്ക്കുകയും ചെയ്തു.
അക്രമികൾ ബിഷ്ണുപൂർ ജില്ലയിലെ ടൊറോങ്ലോബിയിൽ ചില ഗ്രാമവാസികളുടെ വീടുകൾ ചൊവ്വാഴ്ച രാത്രി അഗ്‌നിക്കിരയാക്കിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.