‘ആ റെക്കോര്‍ഡ് ഷംസീറിന്’; സഭാ ചരിത്രം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളിൽ നിന്നും കേരള നിയമസഭ സ്പീക്കർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല എംഎൽഎ സ്പക്കർക്ക് കത്ത് നൽകി. കേരള പിറവിക്ക് ശേഷമുള്ള അടിയന്തിര പ്രമേയങ്ങളുടേയും അവ നിരാകരിച്ചതിന്റെയും ചർച്ച ചെയ്തതിന്റെയും കണക്കുകൾ അക്കമിട്ട് നിരത്തിയാണ് സ്പീക്കർക്ക് രമേശ് ചെന്നിത്തല കത്ത് നൽകിയിരിക്കുന്നത്

ഒരു സമ്മേളനത്തിൽ തന്നെ പ്രതിപക്ഷത്തിന്റെ ആറ് അടിയന്തിര പ്രമേയങ്ങൾ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ സ്പീക്കർ തള്ളിയത് ചരിത്രത്തിൽ ഇത് ആദ്യമാണെന്നും 234 ദിവസം നിയമസഭ സമ്മേളിച്ച 13-ാമത് കേരള നിയമസഭയിൽ (ഉമ്മൻ ചാണ്ടി മന്ത്രിസഭ) 191 അടിയന്തിര പ്രമേയങ്ങളിൽ അംഗങ്ങളെ കേൾക്കാതെ തള്ളിയത് ഏഴ് എണ്ണം മാത്രമാണെന്നും ചെന്നിത്തല പറയുന്നു.

കൂടാതെ ഒന്നാം പിണറായി സർക്കാരിന്റെ .( 14-ാം കേരള നിയമസഭ)2 016 – 2021 കാലഘട്ടത്തിലെ 174 അടിയന്തിര പ്രമേയ നോട്ടീസിൽ അംഗത്തിന് സംസാരിക്കാൻ അവസരം നൽകാതെ തള്ളിയത് വെറും എട്ടണ്ണം മാത്രമാണ്. എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ ഇത് വരെയുള്ള കാലയളവിൽ (15 മത് കേരള നിയമസഭ) 8 സമ്മേളനങ്ങളിലായി, ഇത് വരെ കൂടിയ 110 ദിവസങ്ങളിലായി 11 അടിയന്തിര പ്രമേയങ്ങളാണ് അംഗങ്ങൾക്ക് ഒരു വാക്ക് പോലും സംസാരിക്കാൻ പോലും അവസരമില്ലാതെ തള്ളിയത്.

ആ പതിനൊന്ന് എണ്ണത്തിൽ ഇപ്പോൾ നടക്കുന്ന 8 മത് സമ്മേളന കാലയളവിൽ മാത്രം തള്ളിയത് ആറ് അടിയന്തിര പ്രമേയങ്ങൾ. ഇത് സഭാ ചരിത്രത്തിൽ ആദ്യമായിട്ടാണ്ഇപ്പറയുന്ന ആറ് അടിയന്തിര പ്രമേയങ്ങളും തള്ളിയതാകട്ടെ രാഷ്ടീയ കാരണങ്ങൾ മൂലമാണ്. ഒരു മാനദണ്ഡവും അതിന് പാലിക്കപ്പെട്ടില്ലെന്നത് സഭക്ക് നാണക്കേട് ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. ഏറ്റവും കൂടുതൽ അടിയന്തിര പ്രമേയങ്ങൾ അംഗങ്ങൾക്ക് സംസാരിക്കാൻ പോലും അനുമതിയില്ലാതെ തള്ളിയതിന്റെ റിക്കോർഡ് ഇനി ഈ സ്പീക്കർക്ക് മാത്രം സ്വന്തമെന്ന് രമേശ് ചെന്നിത്തല കത്തിൽ പറയുന്നു.

Leave A Reply