ദുബായ്: റമസാനിലെ ഭിക്ഷാടനം തടയാൻ ശക്തമായ നടപടികൾ ആരംഭിച്ച് പൊലീസ്.
വിവിധ തരം വീസ തരപ്പെടുത്തിയാണ് യാചകർ രാജ്യത്തു പ്രവേശിക്കുന്നത്. പുണ്യമാസത്തിലെ ദാനധർമങ്ങൾക്കു കൂടുതൽ പ്രതിഫലം ലഭിക്കുമെന്ന വിശ്വസിക്കുന്നതിനാൽ, ഈ അവസരം യാചകർ പരമാവധി ചൂഷണം ചെയ്യുകയാണ്. ഇത്തരക്കാർ സമൂഹ സുരക്ഷയ്ക്കു ഭീഷണി ആണെന്നും പൊലീസ് പറഞ്ഞു.
ഭിക്ഷാടന കേസുകളിൽ ഉൾപ്പെടുന്നവർക്കു വീസ നൽകുന്ന കമ്പനികൾ കുടുങ്ങുമെന്ന് മുന്നറിയിപ്പുണ്ട്.
വീസ നൽകുന്നത് വിനോദ സഞ്ചാര മേഖലയിലെ കമ്പനികളാണെങ്കിൽ അവർക്കെതിരെ താമസ കുടിയേറ്റ വകുപ്പ് നടപടി സ്വീകരിക്കും. ഇവരുടെ വീസ ക്വോട്ട മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും പൊലീസ് പറഞ്ഞു.