തരിശുനിലങ്ങളോരോന്നായി കൃഷിയിടങ്ങളാക്കി പിണ്ടിമന ഗ്രാമപഞ്ചായത്ത്

എറണാകുളം: തരിശുനിലങ്ങളോരോന്നായി കൃഷിയിടങ്ങളാക്കി മാറ്റികയാണ് പിണ്ടിമന ഗ്രാമപഞ്ചായത്ത്. തരിശായി കിടക്കുന്ന പടശേഖരങ്ങള്‍ കണ്ടെത്തി കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കിയാണ് ഈ പദ്ധതി.ഇത്തരത്തില്‍ കൃഷി ആരംഭിച്ച തരിശു നിലങ്ങളിലെല്ലാം തന്നെ മികച്ച വിളവാണ് ലഭിക്കുന്നത്.

മൂന്നാം വാര്‍ഡില്‍ ചെങ്കര ചേറായി പാടശേഖരത്ത് നടത്തിയ മുണ്ടകന്‍ നെല്‍ക്കൃഷി വന്‍ വിജയം കൈവരിച്ചി രിക്കുകയാണ് . പിണ്ടിമന കൃഷി ഭവന്റെയും പാടശേഖര സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് തരിശായി കിടന്ന പാടത്ത് നെല്‍ക്കൃഷിയിറക്കിയത്. കൃഷിഭവനില്‍ നിന്നും സൗജന്യമായി ലഭ്യമാക്കിയ മനു രത്ന വിത്തുകളാണ് ഇവിടെ കൃഷിചെയ്തത്. ഒപ്പം കൃഷിയ്ക്കാവശ്യമായ കക്കയും കൃഷിഭവന്‍ മുഖേന നല്‍കി.

ചേലാട് ചേറായില്‍ വിന്‍സെന്റ് എന്ന കര്‍ഷകന്‍്റെ മൂന്ന് ഏക്കറോളം വരുന്ന പാടം കര്‍ഷകരായ ബെന്നി പുതുക്കയില്‍, മാളിയേലില്‍ എം.എസ്.ജോര്‍ജ്, എല്‍ദോസ് തുടുമ്മേല്‍ എന്നിവര്‍ പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം തരിശുനിലങ്ങളില്‍ നെല്‍ക്കൃഷിയ്ക്ക് പുറമെ പച്ചക്കറി ഉള്‍പ്പെടെയുള്ള മറ്റ് കൃഷികളും അധികൃതര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

Leave A Reply