പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത്; അവിശ്വാസ പ്രമേയം 16 ല്‍ ഒമ്പത് അംഗ പിന്തുണയോടെ പാസായി

 

 

പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റിനെതിരയായ അവിശ്വാസ പ്രമേയം 16 ല്‍ ഒമ്പത് അംഗങ്ങളുടെ പിന്തുണയോടെ പാസായി. ബി.ജെ.പി അംഗം വിധു പ്രസാദും എല്‍.ഡി.എഫിലെ എന്‍.സി.പി അംഗം ലീന ജോഷിയും വിപ്പ് ലംഘിച്ച് പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു.എല്‍.ഡി.എഫിലെ മറ്റ് അഞ്ച് അംഗങ്ങളും ഒരു സ്വതന്ത്രയും അമ്പിളി ടി. ജോസും ഹാജരായില്ല.

രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജി വെക്കണമെന്ന ധാരണയോടെയാണ് അമ്പിളി ടി. ജോസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ടത്. എന്നാല്‍, ധാരണ പ്രകാരം കാലാവധി കഴിഞ്ഞിട്ടും രാജി വെക്കാത്തതിനെ തുടര്‍ന്നാണ് അവിശ്വാസം കൊണ്ടുവന്നത്.സ പ്രസിഡന്റ് പുറത്തായതോടെ താത്കാലിക ചുമതല വൈസ് പ്രസിഡന്റിന് നല്‍കി. 20 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നാണ് ചട്ടം.

Leave A Reply