ശബ്ദമലിനീകരണം ആരോപിച്ച് ഉത്തരാഖണ്ഡിലെ ഏഴ് മുസ്‍ലിം പള്ളികൾക്ക് പിഴയിട്ട് സർക്കാർ. ഹരിദ്വാർ ജില്ലാ ഭരണകൂടമാണ് പളളികൾക്ക് പിഴയിട്ടത്. 5000 രൂപയാണ് പിഴയായി ചുമത്തിയത്. പാത്രി പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളികൾക്കാണ് പിഴശിക്ഷ.
നേരത്തെ പള്ളികളിൽ നിന്നുള്ള ശബ്ദം കുറക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ വീഴ്ച വരുത്തിയവർക്കാണ് പിഴ വിധിച്ചതെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പുരൺ സിങ് റാണ പറഞ്ഞു. ഏഴ് പള്ളികൾക്കെതിരെയാണ് നിലവിൽ നടപടിയെടുത്തിരിക്കുന്നത്. രണ്ട് പള്ളികൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.