കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് നിക്ഷേപത്തുക കൈമാറി.
ഫിലോമിനയുടെയും ഭര്‍ത്താവിന്റെയും അക്കൗണ്ടിലുള്ള 23 ലക്ഷം രൂപയാണ് കുടുംബത്തിന് തിരികെ ലഭിച്ചത്.
മന്ത്രി ആര് ബിന്ദു ഫിലോമിനയുടെ വീട്ടിലെത്തിയാണ് നിക്ഷേപത്തുക കൈമാറിയത്. കൃത്യസമയത്ത് ബാങ്ക് പണം നല്‍കാതിരുന്നതിനാലാണ് ഫിലോമിനയ്ക്ക് മികച്ച ചികിത്സ ലഭ്യമാകാത്തതെന്ന് ആക്ഷേപമുയർന്നിരുന്നു.