ചെന്നൈ: തമിഴ്നാട്ടിൽ മൊബൈൽഫോൺ ടവറുകൾ കാണാതായതായി പരാതി. . മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.ടി.എൽ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്ന കമ്പനിയാണ് പരാതി നൽകിയത്.
സംസ്ഥാനത്തെ വിവിധയിടങ്ങളിലായി സ്ഥാപിച്ച 600ഓളം പ്രവർത്തനരഹിതമായ മൊബൈൽഫോൺ ടവറുകളാണ് കാണാതായത്. കോവിഡ് ലോക്ഡൗൺ സമയത്ത് മോഷ്ടാക്കൾ ടവറുകൾ അഴിച്ചുമാറ്റി കൊണ്ടുപോയതായാണ് കണ്ടെത്തൽ. ഒരു ടവറിന് 32 ലക്ഷം രൂപ വിലമതിക്കും.
സംസ്ഥാനത്തുടനീളം ആറായിരത്തിലധികം ടവറുകളാണ് കമ്പനി സ്ഥാപിച്ചിരുന്നത്. 2018 മുതൽ നഷ്ടംമൂലം കമ്പനി സേവനം അവസാനിപ്പിച്ചിരുന്നു. ഇതോടെ ടവറുകളും പ്രവർത്തനരഹിതമായി. പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.