സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ വഞ്ചിതായവര്‍ക്ക് പണം തിരിച്ച് കിട്ടാനാണ് മുന്‍ഗണന നല്‍കേണ്ടത്- സുപ്രീം കോടതി
ന്യൂഡെൽഹി: സാമ്പത്തിക തട്ടിപ്പ് കേസ്സുകളില്‍ തട്ടിപ്പ് നടത്തിയവരെ ദീര്‍ഘകാലം ജയിലില്‍ ഇടുന്നതിനല്ല, പകരം വഞ്ചിതായവര്‍ക്ക് പണം തിരിച്ച് കിട്ടാനാണ് അന്വേഷണ ഏജന്‍സികള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് സുപ്രീം കോടതി.
ജസ്റ്റിസ്മാരായ സഞ്ജയ് കിഷന് കൗള്‍, എം എം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.
ഹീര ഗ്രൂപ്പ് സ്വര്‍ണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ നൗഹീറ ഷെയ്ഖിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
പരാതിയുടെ സത്യാവസ്ഥ പരിശോധിച്ച് കണ്ടെത്തുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍ഗണന നല്‍കേണ്ടത്. പ്രതികളുടെ ആസ്തികള്‍ കണ്ടെത്തി പരാതിക്കാര്‍ക്ക് പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.