കൊൽക്കത്ത: പശ്ചിമബംഗാൾ മന്ത്രി സാകിർ ഹുസൈന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ അന്വേഷണം ഏറ്റെടുത്ത് ബംഗാൾ സി.ഐ.ഡി. മുർഷിദാബാദിലെ നിംതിത റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് മന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവ സ്ഥലം സി.ഐ.ഡി സംഘം വ്യാഴാഴ്ച രാവിലെ സന്ദർശിച്ചു.
അതെ സമയം മന്ത്രിക്കു നേരെ നടന്ന ആക്രമണത്തിൽ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സാകിർ ഹുസൈനെ സന്ദർശിച്ച ശേഷമാണ് മമതാ ബാനർജിയുടെ പ്രതികരണം . റെയിൽവ മന്ത്രാലയത്തിന് നേരെയും മമത വിമർശനമുന്നയിച്ചു. റെയിൽവെ സ്റ്റേഷനിലെ സുരക്ഷ റെയിൽവെയുടെ ഉത്തരവാദിത്തമാണെന്നും സംസ്ഥാന സർക്കാറിന്റെയല്ലെന്നും മമത പറഞ്ഞു. ഉത്തരവാദിത്തത്തിൽ നിന്ന് റെയിൽവെക്ക് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്നും മമത കൂട്ടിച്ചേർത്തു .
ബുധനാഴ്ചയാണ് മന്ത്രിക്കും മരുമകനും നേരെ അക്രമികൾ ബോംബെറിഞ്ഞത്. ആക്രമണത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ കൂടാതെ 20ഓളം പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ 12 പേരെ കൊൽക്കത്തയിലേക്ക് കൊണ്ടുപോയി