ചൈനയിൽ എട്ടു മാസത്തിനിടെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.വടക്കൻ മേഖലയിലെ ഹെബി പട്ടണത്തിലാണ് സംഭവം. ഇതോടെ, രണ്ടു കോടി ജനസംഖ്യയുള്ള മേഖല വീണ്ടും ലോക്ഡൗണിലായി.10 മാസങ്ങൾക്കിടെ ആദ്യമായി ചൈനയുടെ വിവിധ മേഖലകളിൽ കോവിഡ് പിടിമുറുക്കുകയാണ്. സംഭവം അന്വേഷിക്കാനായി ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ അടുത്ത ദിവസം ചൈനയിലെത്തും.തുടക്കം പിഴച്ചെങ്കിലും പിന്നീട് ശക്തമായ നടപടികൾ വഴി രോഗത്തെ വരുതിയിൽ നിർത്തിയ ചൈനയിൽ വ്യാഴാഴ്ച പുതുതായി റിപ്പോർട്ട് 138 കേസുകൾ മാത്രമാണ്. രാജ്യം മുഴുക്കെ 885 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.ചൈനയിൽ 82,324 പേർ മൊത്തം രോഗികളായപ്പോൾ മരണം 4,635 ആയിരുന്നു.