ആലുവ: മണപ്പുറം റോഡിലുള്ള കടത്തുകടവിന് സമീപം യുവാക്കളുടെ ബൈക്ക് കാറിടിച്ച് തെറിപ്പിച്ചശേഷം ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ആലുവ തോട്ടക്കാട്ടുകര ഓലിപ്പറമ്പിൽ സോളമനാണ് (29) ആലുവ ഈസ്റ്റ് പൊലീസിെൻറ പിടിയിലായത്.കഴിഞ്ഞ നവംബറിലാണ് സംഭവം.
ആക്രമണത്തിൽ ബൈക്കിലുണ്ടായിരുന്ന രണ്ടുപേർക്ക് സാരമായി പരിക്കേറ്റിരുന്നു.ആലുവ സ്റ്റേഷനിൽ അടിപിടി, കഞ്ചാവ് കേസുകൾ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. സോളമെൻറ കൂട്ടുപ്രതിയായിരുന്ന തോട്ടക്കാട്ടുകര കുത്തികുഴി ബേസിൽ ജോഷിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഇൻസ്പെക്ടർ പി.എസ്. രാജേഷ്, എസ്.ഐ ആർ. വിനോദ്, എ.എസ്.ഐ സോജി, എസ്.സി.പി.ഒ കെ.എ. നവാബ്, സി.പി.ഒ എൻ.എ. മുഹമ്മദ് അമീർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.