Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: കൊച്ചിയിൽ സ്വകാര്യ ആശുപത്രി ജീവനക്കാരിയെ ജ്യൂസ് നൽകി പീഡനത്തിനിരയാക്കിയ കേസിൽ പ്രതികൾക്ക് എതിരെ ബലാത്സംഗ കുറ്റം ചുമത്തി. ആശുപത്രി ജീവനക്കാരിയായ സൂര്യ, സൂര്യയുടെ സുഹൃത്ത് ശരത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഐപിസി 376 പ്രകാരമാണ് കേസെടുത്തത്.

പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കാമെന്ന് പറഞ്ഞ് ഡിസംബർ 17ന് സൂര്യ യുവതിയെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സുഹൃത്തിനെ കണ്ട ശേഷം ക്ഷേത്രത്തിൽ പോകാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി കോവളത്തെ പഞ്ചകർമ്മ ചികിത്സാലയത്തിൽ എത്തിക്കുകയായിരുന്നു.

സൂര്യ യുവതിക്ക് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകുകയും ബലമായി മദ്യം കുടിപ്പിക്കുകയും ചെയ്തു. ശേഷം സുഹൃത്തായ ശരത്തിനെ വിളിച്ചുവരുത്തി. 17ന് രാത്രിയും 18ന് രാവിലെയും ശരത്ത് യുവതിയെ ബലാത്സംഗത്തിനിരയാക്കി. ബോധം തെളിഞ്ഞതോടെ പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ട് എന്നും പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *